Kerala
130 കോടി കൊടുത്തില്ലെങ്കിൽ വിവാഹേതരബന്ധമെന്ന് പറഞ്ഞു പരത്തും, രഹസ്യ ചാറ്റുകൾ പുറത്തുവിടും' : ഹണിട്രാപ്പിൽ ദമ്പതികൾ പിടിയിൽ
29 Jul 20251 മിനിറ്റ് വായന

കൊച്ചി;ഐടി കമ്പനി ഉടമയെഹണിട്രാപ്പിൽ കുടുക്കി 30 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ദമ്പതികൾ അറസ്‌റ്റിൽ. കാക്കനാട് ഇൻഫോ പാർക്കിലെ ഐടി കമ്പനി ഉടമയുടെ പരാതിയിലാണ് നടപടി. കമ്പനി ഉടമയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻപ് ജോലി ചെയ്തിരുന്ന തൃശൂർ ചാവക്കാട് വലപ്പാട് വീട്ടിൽ ശ്വേത ബാബു, ഭർത്താവ് കൃഷ്ണരാജ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഐടി കമ്പനി ഉടമയ്ക്ക് ശ്വേതയുമായി വിവാഹേതരബന്ധമുണ്ടെന്ന് പറഞ്ഞു പരത്തുമെന്നും രഹസ്യ ചാറ്റുകൾ പുറത്തുവിട്ട് നാണക്കേടുണ്ടാക്കുമെന്നും ബലാത്സംഗക്കേസിൽ പെടുത്തുമെന്നുമായിരുന്നു പ്രതികളുടെ ഭീഷണി. തുടർന്ന് ഈ മാസം 27ന് കമ്പനിയിലെ മൂന്നു ജീവനക്കാരെ ഇവർ ഹോട്ടലിൽ വിളിച്ചു വരുത്തി. 30 കോടി രൂപ നൽകണമെന്നും അതിൻ്റെ ഉറപ്പിനായി മുദ്രപ്പത്രത്തിൽ കമ്പനി ഉടമയെക്കൊണ്ട് ഒപ്പുവയ്ക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.





