Kerala
ബ്യൂട്ടി പാർലർ ഉടമ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ : മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം
17 May 20241 മിനിറ്റ് വായന
ബ്യൂട്ടി പാർലറിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാർഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്നു ഇന്നലെ വൈകിട്ട് കെട്ടിട ഉടമയെ അറിയിക്കുകയായിരുന്നു. അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു വാതിൽ. തമ്പാനൂര്‍ പൊലീസ് സ്ഥലത്തെത്തി വാതിലിന്റെ പൂട്ടുതകര്‍ത്താണ് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നുഷീല. ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായാണ് വിവരം. ഏതാനും നാളുകളായി പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നു.





