Kerala
കടലിൽ വെള്ളത്തിനു ചൂട് കൂടുന്നു ; മീൻ കിട്ടാത്ത അവസ്ഥയിലേക്ക് കേരളം,തീരമേഖലയിൽ പ്രതിസന്ധി
8 Feb 20241 മിനിറ്റ് വായന
ചൂണ്ടപ്പണി ലക്ഷ്യമിട്ടു വിരലിലെണ്ണാവുന്ന ബോട്ടുകാർ മാത്രമാണ് മീൻപിടിത്തത്തിനു പോകുന്നത്. ഡീസലിനു വില വർധിച്ചതു മുതൽ നഷ്ടക്കണക്കു മാത്രമുള്ള മത്സ്യ മേഖലയ്ക്ക് ഇതു കനത്ത തിരിച്ചടിയാണ്. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാണ് മീൻ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്. ഇപ്പോൾ ഫെബ്രുവരിയായിട്ടും വേണ്ടത്ര മത്സ്യലഭ്യതയില്ല. ചക്കരക്കൽ വാർത്ത. മത്സ്യബന്ധന ചെലവ് വർധിച്ചതും തൊഴിലാളികളെ പിറകോട്ടു വലിക്കുകയാണ്.
ഇന്ധനം, ഭക്ഷണം, ഐസ്, വെള്ളം എന്നിവയുൾപ്പെടെ കടലിൽ പോകുന്ന ബോട്ടിന് ദിവസം കുറഞ്ഞത് 50,000 രൂപയോളം ചെലവാകും. ദിവസങ്ങളോളം കടലിൽ ചെലവഴിച്ചാലും കുറഞ്ഞ മീനുകൾ മാത്രമാണ് വലയിൽ വീഴുന്നത്. ഓരോ തവണ പോയി വരുമ്പോഴും കടം കൂടുകയല്ലാതെ വരവ് പാടേ കുറഞ്ഞു. ഇതോടെ ഭൂരിഭാഗം ബോട്ടുകളും തീരത്ത് അടുപ്പിച്ചിരിക്കുകയാണ്. മത്സ്യ വരവ് കുറഞ്ഞതു ഹാർബറിലെ തൊഴിലാളികൾ, ഐസ് വ്യാപാരികൾ, അനുബന്ധ കച്ചവടക്കാർ എന്നിവർക്കും തിരിച്ചടിയായി.





