Kannur
HomeNews

ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ തളിപ്പറമ്പ് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടി; കോഴിക്കോട് സ്വദേശി പിടിയിൽ

6 Nov 20251 മിനിറ്റ് വായന
ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ തളിപ്പറമ്പ് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടി; കോഴിക്കോട് സ്വദേശി പിടിയിൽ


കണ്ണൂർ: ഓൺലൈൻ വ്യാപാരം നടത്തി ലാഭമുണ്ടാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് സ്വദേശിയിൽനിന്ന് 12 ലക്ഷം രൂപയോളം തട്ടിയ പ്രതി അറസ്റ്റിൽ.


കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ചെന്നിയാർ മണ്ണിൽ സി.എം. അബ്ദുറഹ്മാ നെയാണ് (51) കണ്ണൂർ റൂറൽ അഡീ. എസ്. പി കെ.എസ്. ഷാജിയുടെ നിർദ്ദേശപ്രകാരം ആലക്കോടെ റൂറൽ സൈബർ സ്റ്റേഷൻ ഇ ൻസ്പെക്ടർ കെ.ജി. കൃഷ്‌ണകുമാർ അറസ്റ്റ് ചെയ്തത്.


തളിപ്പറമ്പ് വെള്ളാവ് കുറ്റേരിയിലെ കൊടൽ കോക്കുന്നം കെ.കെ. വാസുദേവൻ്റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത‌ കേസിലാണ് അറസ്റ്റ്. 2024 മാർച്ച് 21 മുതൽ ഏപ്രിൽ 10 വരെയുള്ള കാലയളവിലായി വാസുദേവനിൽ നിന്ന് അബ്ദുറഹ്മാ൯ ഉൾപ്പെട്ട ഓൺലൈൻ വ്യാപാര തട്ടിപ്പ് സംഘം 11,82,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.


വാസുദേവൻ്റെ ഫെഡറൽ ബാങ്കിലെ അ ക്കൗണ്ടിൽ നിന്ന് പ്രതികളുടെ വിവിധ അ ക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നൽകിയത്. യു.കെ കേന്ദ്രീകരിച്ചുള്ള വാട് സ്ആപ് ഗ്രൂപ്പുകൾ മുഖേനയാണ് തട്ടിപ്പ് നടത്തിയത്.

വാട്‌സ്ആപ് ഗ്രൂപ് അഡ്‌മിൻമാരായ ലൈന, ഷരീഫ് സിംഗ് തുടങ്ങിയവർക്കെതിരെ നേ രത്തെ കേസെടുത്തിരുന്നു. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിൽ അബ്ദുറഹ്മാനും പ്രധാന കണ്ണിയാണെന്ന് വ്യക്തമായത്.


വാസുദേവനിൽനിന്ന് മൂന്നരലക്ഷം രൂപ ചെക്ക് ഉപയോഗിച്ച് കൈക്കലാക്കിയത് ഇയാളാണെന്ന് വ്യക്തമായി. ഓൺലൈൻ വ്യാപാ രത്തിന്റെ മറവിൽ വിവിധ സംസ്ഥാനങ്ങളി ൽനിന്ന് അബ്ദുറഹ്മാൻ ഉൾപ്പെട്ട സംഘം വ൯ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


വിദേശ സന്ദർശനത്തിന് പോയിരുന്ന ഇയാൾ കഴിഞ്ഞ ദിവസം തിരിച്ചെത്തുന്നതായി റൂറൽ എസ്.പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റ ഡിയിലെടുത്തത്. അബ്ദുറഹ്മാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക