Kannur
തളിപ്പറമ്പിൽ 10 ലക്ഷവും 10 പവനും കൈപ്പറ്റിയ ശേഷം പീഡനം-ഭർത്താവും ഉപ്പയും സഹോദരിയും പ്രതികൾ
2 Nov 20251 മിനിറ്റ് വായന

തളിപ്പറമ്പ്: 10 ലക്ഷം രൂപയും 10 പവനും കൈപ്പറ്റിയശേഷം ഭർത്താവും പിതാവും സഹോദരിയും ചേർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായി പരാതി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പട്ടുവം ടർഫിന് സമീപം അരിയിൽ തായലെപുരയിൽ വീട്ടിൽ സയീദിൻ്റെ മകൾകെ.പി.ഷംസീനയുടെ(21) പരാതിയിലാണ് കേസ്. എം.കെ.മുറാസിൽ(28) പിതാവ് മുഹമ്മദ്, സഹോദരി മുഫാസിറ എന്നിവരുടെ പേരിലാണ് കേസ്.
ഈ വർഷം ജൂലായ്-27 ന് അരിയിൽ ജുമാ മസ്ജിദിൽ നിന്നും വിവാഹിതരായ ഇരുവരും ഭർതൃവീട്ടിലും പരാതിക്കാരിയുടെ വീട്ടിലും താമസിച്ചുവരവെ ആഗസ്റ്റ് മൂന്നു മുതൽ സപ്തംബർ 10 വരെയുള്ള കാലയളവിൽ മൂന്നുപേരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.
തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





