Kannur
'വേറെ ആളെ പേഷ്യന്‍റിന് ഇട്ടുകൊടുക്കും, രേഖ സംഘടിപ്പിച്ചത് പണം കിട്ടിക്കോട്ടെയെന്ന് കരുതി'; ബന്നിയുടെ ശബ്ദരേഖ
27 May 20241 മിനിറ്റ് വായന
വൃക്ക വിറ്റാൽ ഇടനിലക്കാരന് കിട്ടുന്നത് നാൽപ്പത് ലക്ഷത്തോളം രൂപയാണെന്നും അൻപതോളം പേരെ ഇടനിലക്കാരനായ ബെന്നി കച്ചവടത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നതിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് ബെന്നിയുടെ പ്രതികരണം.
വൃക്ക വിറ്റാൽ കിട്ടുന്ന നാലിലൊന്ന് തുക മാത്രമാണ് ദാതാവിന് ലഭിക്കുന്നത്.ബാക്കി ഇടനിലക്കാരന് ലഭിക്കും.നെടുംപൊയിലിൽ കർഷകനായിരുന്ന ബെന്നി അൻപതോളം പേരുടെ അവയവങ്ങൾ വിറ്റ ഏജന്‍റെന്നാണ് ആരോപണം. പരാതിക്കാരിയുടെയും ഇടനിലക്കാരന്‍റെയും മൊഴികൾ പൊലീസും പൂർണമായി വിശ്വസിക്കുന്നില്ല. യുവതിയുടെ സമ്മതത്തോടെയാണ് വൃക്ക വിൽപ്പന നടന്നതെന്നാണ് നിഗമനം. 9 ലക്ഷം വാഗ്ദാനം ചെയ്തതിൽ കമ്മീഷൻ ആവശ്യപ്പെട്ടുളള തർക്കമാണ് പിന്മാറാൻ കാരണമെന്ന് യുവതിയും സമ്മതിക്കുന്നു. ബെന്നിക്കെതിരെ നേരത്തെയും വയനാട്ടിലുൾപ്പെടെ അവയവ കച്ചവട പരാതി ഉയർന്നിരുന്നു. എന്നാൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല.





