Information
HomeNews

കൊവിഡിന്റെ പുതിയ വകഭേദം നിംബസ്,അറിയാം ലക്ഷണങ്ങൾ

11 Jul 20251 മിനിറ്റ് വായന
കൊവിഡിന്റെ പുതിയ വകഭേദം നിംബസ്,അറിയാം ലക്ഷണങ്ങൾ

 


ഇടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും സജീവമാകുന്നതായി ആരോഗ്യവകുപ്പും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവകഭേദമായ എന്‍ബി.1.8.1 അഥവാ 'നിംബസ്' ആണ് ഇപ്പോഴത്തെ രോഗ വ്യാപനത്തിന് പ്രധാന കാരണമെന്നു കരുതപ്പെടുന്നു. 

നേരത്തേക്കാള്‍ വ്യത്യസ്തമായ രോഗലക്ഷണങ്ങളോടെയാണ് നിംബസ് ബാധിതരില്‍ പ്രത്യക്ഷപ്പെടുന്നത്.തൊണ്ടവേദനയ്ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.നിംബസ് വകഭേദം ബാധിച്ചവരില്‍ പ്രധാനമായും കണ്ടുവരുന്നത് തീവ്രമായ തൊണ്ടവേദനയാണ്. 

കഴുത്തില്‍ ബ്ലേഡോ ഗ്ലാസ് കഷ്ണം കുടുങ്ങുന്നതിന് സമാനമായ വേദനയും ഓരോ ഉമിനീരിറക്കത്തിനിടയിലുണ്ടകുന്ന അസഹനീയതയും രോഗികളെ അതീവ ബുദ്ധിമുട്ടിലാക്കുന്നുണ്ട്ഇതിനൊപ്പം ക്ഷീണം, മിതമായ ചുമ, പനി, പേശീവേദന എന്നിവയും അനുഭവപ്പെടുന്നു.ചിലരില്‍ അതിസാരം, ഓക്കാനം പോലുള്ള ജീണ്‍ട്രാക്ട് ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഏഷ്യയിലെ പുതിയ കോവിഡ് കേസുകളില്‍ 10 ശതമാനത്തിലധികം നിംബസ് മൂലമാണെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. അമേരിക്ക, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലുമാണ് ഈ വകഭേദം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നിംബസ് വകഭേദം അത്ര സങ്കീര്‍ണ്ണമായിട്ടില്ലെന്നും നിലവിലെ വാക്‌സീനുകള്‍ അതിനെതിരെയും ഫലപ്രദമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

അതിനാലും ജനങ്ങള്‍ ഭീതിയിലാകേണ്ടതില്ലെന്നും, അതേ സമയം ജാഗ്രത പാലിക്കണമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.തൊണ്ടവേദനക്ക് സമാധാനകരമായ പരിഹാരങ്ങള്‍തൊണ്ടവേദനയൊഴിവാക്കാന്‍ ഉപ്പുവെള്ളം ഉപയോഗിച്ച് കുലുക്കുഴിയുന്നത് ഉപകാരപ്പെടും. മെഥനോള്‍, ബെന്‍സോകൈയിന്‍ അടങ്ങിയ ത്രോട്ട് ലോസഞ്ചുകള്‍, സ്പ്രേകള്‍ താത്ക്കാലിക ആശ്വാസം നല്‍കുന്നവയാണ്. 

ചൂടുള്ള ഹര്‍ബല്‍ പാനീയങ്ങള്‍, ഹെര്‍മിഡിഫയറുകള്‍ വഴി വായുവില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നത്, തൊണ്ട വരണ്ടത് മൂലമുള്ള അസ്വസ്ഥത കുറയ്ക്കുന്നതിന് സഹായകരമാകും.

പാരസെറ്റമോള്‍, ഐബുപ്രൂഫന്‍ പോലുള്ള വേദനാശമന മരുന്നുകള്‍ ലഘൂകരണം നല്‍കാന്‍ സാധ്യമായെങ്കിലും, ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചേ മരുന്നുകള്‍ സ്വീകരിക്കാവൂ എന്നതും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക