India
HomeNews

അടുക്കളയില്‍ ഗ്യാസില്ലാതാവുമോ? എല്‍പിജി ഉത്പാദനം ഊര്‍ജിതമാക്കാന്‍ എണ്ണ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍

6 Mar 20261 മിനിറ്റ് വായന
അടുക്കളയില്‍ ഗ്യാസില്ലാതാവുമോ? എല്‍പിജി ഉത്പാദനം ഊര്‍ജിതമാക്കാന്‍ എണ്ണ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍


രാജ്യത്തെ എല്ലാ റിഫൈനറികളോടും ലിക്വിഡ് പെട്രോളിയം ഗ്യാസ് പരമാവധി ഉല്‍പാദിപ്പിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നീ മൂന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കു മാത്രമായി എല്‍പിജി ഉത്പാദനം പരിമിതപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം കടുക്കുന്നതിനാല്‍ ക്രൂഡോയില്‍ വില ഉയരുന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചതായും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരിയും സ്ഥിതിഗതികള്‍ വിലയിരുത്തി. പൊതുമേഖലാ കമ്പനികള്‍ എല്‍പിജി വീട്ടുപയോഗത്തിനുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമായി വില്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍ വലിയൊരളവ് വാങ്ങിയിരുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക